Wednesday, September 8, 2021

ആൽമരമേ നീയാണ് സാക്ഷി


വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു കഥാ മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ  കിട്ടിയ വിഷയം.... "ആൽമരമേ നീയാണ് സാക്ഷി"    എന്നതാരുന്നു ....

അന്നു ഞാൻ വളരെ വേഗം എഴുതി തുടങ്ങി.. എന്റെ നിസ്വാർത്ഥമായ പ്രണയത്തെപ്പറ്റി  ...  ആ ആൽമര ചുവട്ടിൽ ചിലവിട്ട സുന്ദര നിമിഷങ്ങളെ പറ്റി ... ഒരു പെരുമഴക്കാലം കഴിഞ്ഞു നനുത്ത സുഗന്ധത്തോടെ നിൽക്കുന്ന  ആ വട വൃഷം ഏറ്റുവാങ്ങിയ  കണ്ണുനീരിനെ പറ്റി ... അവസാനം അതു ഒരു പ്രണയ നൈരാശ്യത്തിൽ കലാശിച്ചപ്പോ ,,, എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല .... 


പക്ഷെ അന്നു മുതൽ പ്രണയമല്ലാതെ, ആൽമരത്തെ  സാക്ഷിയാക്കി  ഒരു കഥ എഴുതണം എന്നു എനിക്കു തോന്നി ...
അങ്ങനെ  എന്റെ നാട്ടിലുള്ള പണ്ടു എല്ലാവരും ഉണ്ടായിരുന്ന ഇപ്പൊ ആരും ഇല്ലാത്ത  വയസ്സൻ ആൽമര ചുവട്ടിൽ ഇരുന്നു പലതും എഴുതി നോക്കി .. എല്ലാം പരാജയത്തിൽ കലാശിക്കുകയും ചെയ്തു .....




ചില കാർമേഘങ്ങൾ മൂടി മനസ്സിനൊരു മങ്ങൽ അനുഭവപ്പെട്ടപ്പോൾ ഞാൻ കുളിച്ചു ക്ഷേത്രത്തിൽ പോയി ...  പോയിവരും വഴി എന്തോ ഓർമകളുമായി ആലിന്റെ ചുവട്ടിൽ ഇരുന്നു ...

  ഓർമകളിലെ പരസ്യ ചിത്രം  പോലെ ഒരു കുറുമ്പി  നോട്ടുബുക്ക് നീട്ടി എന്നോട് ചോദിക്കാ ഇതു വേഗം എഴുതി തരാമോ എന്നു .....

വെളുത്ത നിറം .... മുടിയിഴ തുമ്പിൽ താഴെ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ .. കാതിലെ തുളയിൽ ഒരു ഈർക്കിൽ കമ്പു ...ആ ചുമന്ന വളയിട്ട കുഞ്ഞു കൈ അടച്ചാൽ ഒട്ടും പുറത്തു കാണാത്ത പെൻസിൽ തുണ്ടു ..ഒരു നല്ല നോട്ടുബുക്ക് ...

അവൾ വീണ്ടും എന്നോടു എഴുതാൻ ആവശ്യപ്പെട്ടു ...  വീട് എവിടെ ..ഒറ്റക്കു എവിടെ പോകുന്നു എന്നൊക്കെ ഉള്ള  ചോദ്യത്തിനു, രാത്രി ആയ വെട്ടം ഇല്ല എഴുതാൻ പറ്റില്ല എന്നു മാത്രമാണു പറയുന്നതു..

  മനസിലെ ചോദ്യങ്ങൾ എന്നെ ഏഴു മണിവരെ അവിടെ പിടിച്ചിരുത്തി ..കൂടെ അവളും ..

കുറച്ചു കൂടി കഴിഞ്ഞപ്പോ കുളിച്ചു ഈറനോടെ ഉള്ള വസ്ത്രങ്ങളുമായി ഒരു സ്ത്രീ വന്നു ..അമ്മേ എന്ന് വിളിച്ചു ആ കുഞ്ഞു കൈകൾ കൊണ്ടു അവരെ വട്ടം പിടിക്കുമ്പോൾ വെള്ളം അരിച്ചിറങ്ങുകയാണ്  ... ഒരു പുഞ്ചിരിയുമായി അവർ എന്റെ അടുത്തിരിക്കുമ്പോ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഞാൻ വായിച്ചെടുക്കയായിരുന്നു ....

അവരെ  എത്രയോ തവണ കണ്ടിരിക്കുന്നു ..പക്ഷെ ഇങ്ങനെ ഒരു മകളെ   കണ്ടിട്ടേ ഇല്ല ..

വർഷങ്ങളായി അവർ  ഈ ആലിന്റെ ചുവട്ടിലാണത്രെ ... എന്തൊക്കൊയോ ചെറിയ പണികൾ ചെയ്തു ആരേലും കൊടുക്കുന്നതും വാങ്ങി ഇങ്ങനെ കഴിയുകയാ ... കിട്ടിയാൽ കഴിക്കും ..ഇല്ലേൽ പട്ടിണി ..
അവൾ  അടുത്തു ഒരു സ്കൂളിൽ പോകുന്നു... അതും ആരുടെയോ ഔദാര്യം ...


എന്റെ മനസ് വല്ലാതെ പിടച്ചു .... അത്യാഗ്രഹത്തിന്റെ ഭാണ്ഡം നമ്മൾ ഓരോരുത്തരും അഴിച്ചു വക്കണം എന്ന് എനിക്ക് തോന്നി ...മരവിച്ച മനസോടെ ഞാൻ വീട്ടിലേക്കു പോയി ..

പിറ്റേ ആഴ്ച   കുറച്ചു സാധങ്ങളും ആയി എത്തിയപ്പോൾ അവിടെ ആരെയും കണ്ടിരുന്നില്ല ...
ചോദിച്ചവരൊക്കെ തന്ന അറിയില്ല എന്ന മറുപടിയിൽ എനിക്കു  തൃപ്തി അടയേണ്ടി വന്നു ...

എന്തു ചെയ്യണം എന്ന് എനിക്കു അറിയില്ലായിരുന്നു  ... എന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ കവിൾത്തടങ്ങളിൽ  വീണു പൊള്ളി ....അന്നു ആ ആൽമരം  പറഞ്ഞ പോലെ ആരും എന്നോട് കഥ പറഞ്ഞിട്ടില്ല ..

No comments:

Post a Comment