Sunday, May 25, 2014

ഒരു ഓർമ്മക്കുറിപ്പ് ............


                   എനിക്ക്  ഏറ്റവും കൂടുതൽ അടുപ്പമുള്ള എന്റെ കിടക്കയിൽ  തല ചായ്ക്കുമ്പോൾ സമയം രാത്രി 11 .30 ....
വളരെ നേരം കണ്ണടച്ചു കിടന്നിട്ടും  ബോധ മനസ് എന്നെ വിട്ടു പോകുന്നില്ല എന്നു  മനസിലാക്കി എന്റെ ഡയറി ഞാൻ മാറിച്ചുതുടങ്ങി ..........

വർഷങ്ങൾക്കു  മുന്നേ പച്ചമഷി കൊണ്ടു  കോറിയിട്ട ചില  താളുകൾ  എന്റെ ശ്രദ്ധയിൽപ്പെട്ടു ...

അതിൽ ഒന്ന് ഇങ്ങനെയായിരുന്നു......


" പി എം ജി യിൽ നിന്നു കൊല്ലം കെ എസ്സ് ആർ ടി സി ബസ്സിൽ കയറി... ഭാഗ്യത്തിനു അറ്റം സീറ്റ്‌ കിട്ടി... പണ്ടു തൊട്ടേ അറ്റത്തിരിക്കാൻ വലിയ ഇഷ്ടമാണെനിക്ക്... വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഒരിക്കലും ഉപേക്ഷിക്കാൻ തയാറാകാത്ത ചില ഇഷ്ടങ്ങളിൽ ഒന്നാണു അതു...ടിക്കറ്റ്‌ എടുത്തു പുറത്തേക്കു നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നതു അവന്റെ മുഖമായിരുന്നു....സ്നേഹത്തിൽ പൊതിഞ്ഞ അവന്റെ ചിരിയാണ് എന്നെ എന്നും ഈ യാത്രക്ക് പ്രേരിപ്പിക്കുന്നത് ...... "

എന്റെ കണ്ണിലും മനസിലും ഒരുപോലെ കണ്ണീർ തുളുമ്പി............ഏതോ യുഗത്തിൽ നടന്നു എന്ന് ഞാൻ വിശ്വസിക്കുനതും മനസിന്റെ ഏതോ കോണിൽ ഒരികല്ലും പൊടിതട്ടി എടുക്കാൻ ഇഷ്ട്ടപെടാത്തതുമായ ചില കാര്യങ്ങൾ എന്തിനോ ഞാൻ ഓർത്തു..........


കണ്ണനും ഞാനും ഒരുമിച്ചാ  പഠിച്ചത് ....

ഞാന്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പോളിയില്‍ പോയപ്പോൾ നമ്മള്‍   രണ്ടു  വഴിക്കായി.........

എന്നാലും ട്ടുഷന്‍ ക്ലാസ്സ്‌ നമ്മളെ കൂട്ടി മുട്ടിച്ചു .....അവനെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു.....

വര്‍ഷങ്ങള്‍ കടന്നു പോയിട്ടും....പലരും എന്റെ ജീവിതത്തില്‍ എത്തി നോക്കാന്‍ വന്നിട്ടും, എന്റെ കളി കൂട്ടുകാരനെ എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല.....

അതൊരു ജീവിതം പങ്ക് വക്കാനുള്ള ഇഷട്ടമാണോ എന്ന് എനിക്ക് അറിയില്ല ........

എന്നും ഞാന്‍ അവന്റെ സന്തോഷത്തിനാ കാവല്‍ നിന്നിരുന്നത് ...അവന്റെ ഉയര്‍ച്ചയിലായിരുന്നു ഞാൻ വിജയം കണ്ടെത്തിയിരുന്നതു ......



വർഷങ്ങൾ ഒരുപാടു കടന്നു പോയിട്ടും  എന്റെ ഡയറിക്കുറുപ്പിൽ നിന്നും അവനു  കിട്ടിയ ചില  വാക്യങ്ങൾ നമ്മുടെ ബന്ധത്തെ ശിഥിലമാക്കി ....

എത്ര പറഞ്ഞിട്ടും അവനു ഒന്നും മനസിലായില്ല........മനസിലാകാൻ ശ്രമിച്ചതും   ഇല്ല ...

പലതും എനിക്ക് വിധിയ്ക്കാതെ പോയതിന്റെ കൂട്ടത്തിൽ ഞാൻ അതും കൂടി കൂട്ടി വച്ചു .....


നേവിയില്‍ ജോലി കിട്ടി പോക്കുംമ്പോ എന്റെ   ഇറനന്നിഞ്ഞ കണ്ണുകൽ അവന്‍ കണ്ടിരുന്നില്ല..

ഒരു നോര്‍ത്തിന്ത്യ കാരിയെ വീട്ടുകാരുടെ സമ്മതമില്ലാതെ വീട്ടിലേക്കു കൂട്ടി വരുമ്പോഴും അവന്‍ എന്നെ അറിഞ്ഞിരുന്നില്ല ....

അവസാനം ..........രണ്ടു കുട്ടികള്‍ക്കു അമ്മയില്ലാണ്ടായപ്പോ , അവനു എന്നെ ഓര്‍മ്മ വന്നു .......


എനിക്കു എന്നോടു തന്നെ വെറുപ്പ് തോന്നി.....എന്തിനാ വെറുതെ മനുഷ്യരെ സ്നേഹിക്കുന്നതു???സ്വാര്‍ത്ഥ താല്പര്യം മാത്രം മനസിലുള്ള ഇവര്‍ എങ്ങനെ മനുഷ്യരായി?????

ഈ ചോദ്യമാണ് ആ താളുകളിൽ പച്ച മഷി പടർത്താൻ കാരണമായത് എന്നോർത്തപ്പോ ഒരു   ഗദ്ഗദം എന്റെയുള്ളിൽ നിറഞ്ഞു പൊന്തി.........


ഓരോരുത്തരുടെ മനസിലേക്കിറങ്ങി സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ... എനിക്കു ആരെയും മനസു പഠിക്കാൻ കഴിഞ്ഞിട്ടില്ലാന്നുതോന്നുന്നു.....

നൊമ്പരങ്ങൾ എന്നെ വരിഞ്ഞുമുരുക്കുംപോഴും  ഒരു നീണ്ട നെടുവീർപ്പു എന്റെ കണ്മിഴികളെ താഴിട്ടു പൂട്ടി........

Wednesday, May 21, 2014

ഗണേശ സ്തുതി








ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ത ജംഭൂ ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദപങ്കജം