Monday, December 15, 2014

നീ എവിടെയാ....

ഒരു തുലാം മാസ സന്ധ്യയില്‍ കണ്ണിലെ നേര്‍ത്ത കണ്കണം പോലെ , എന്‍റെ മനസിന്‍റെ തേങ്ങലോടെ പെയ്തൊഴിയുന്ന മാനം .....

ജലതുള്ളികളെ കീറി മുറിച്ചു ഞാന്‍ നടന്നുനീങ്ങി ....പെട്ടെന്ന് എന്‍റെ ചലനം നിലച്ചു .... 


തുലാവര്‍ഷ മേഘം തോല്‍ക്കും വിധം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ചിന്തി....

ഏതോ ഒരു നേര്‍ത്ത ഓര്‍മ്മ എന്‍റെ മനസിനെ വരിഞ്ഞു മുറുക്കി ..... 

പതിവ് തെറ്റിക്കാതെ ആ വാതില്‍ക്കല്‍ ഞാന്‍ നോക്കി നിന്നു.... 

അവനെ ഒന്ന് കാണാന്‍ ....എന്‍റെ വിനുവിനെ .... 

എന്തോ പ്രതീക്ഷിക്കുന്ന പകുതി നിറഞ്ഞ കണ്ണുകളും , പാറി പറന്ന മുടിയും , മൂക്കിന്‍റെ തുമ്പിലെ കറുത്ത കുത്തും , തിരിച്ചറിയാനെന്നോണം ഈശ്വരന്‍ കൊടുത്ത വലത്തേ കൈ തണ്ടയിലെ മറുകും , അവനു മാത്രം സ്വന്തമായിരുന്നു...

അപൂര്‍വ്വമായി വിടരുന്ന ചുണ്ടുകളില്‍ മനസു കൊണ്ട് മാത്രം പുഞ്ചിരിക്കുന്ന എന്‍റെ വിനുവിന് വിദൂരതയിലെ കാഴ്ചകള്‍ ആയിരുന്നു എന്നുമാശ്വാസം.... 

ആ നനഞ്ഞ കണ്ണുകളില്‍ ആരോടോ ഉള്ള പക തെളിഞ്ഞു നിന്നിരുന്നു ........... 

ഹൃദയത്തോടു ചേര്‍ത്ത് വച്ച് സ്നേഹിച്ച , തന്‍റെ ജീവിതസഖി വഞ്ചിച്ചത് , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവനു താങ്ങാനായില്ല ... 

എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍ അവന്‍ ആഗ്രഹിച്ചു ... 

പക്ഷെ......... 

മരണം അവനെ സ്പര്‍ശിച്ചില്ല ... 
ഭൂമീദേവി അവനെ വെടിയുവാന്‍ തയ്യാറായിരുന്നില്ല...... 

എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബസ്സിനു അവന്‍റെ കാലുകളെ വേണ്ടിയിരുന്നുള്ളൂ ......... 

എന്നേക്കുമായി അവന്‍റെ വേരുകള്‍ അറ്റു .. 

ചലനമില്ലാതെ , ജീവന്‍റെ തുടിപ്പ്‌ മാത്രം ശേഷിക്കുമ്പോള്‍ , ... 
ഇളം നീല നിറം പൂശിയ ചുവരിനുള്ളിലെ മഷിക്കൂട്ടുകളും ചിത്രങ്ങളും മാത്രമായിരുന്നു അവന്‍റെ ലോകം ... 

നീണ്ട ഒന്‍പതു വര്‍ഷങ്ങളില്‍ ആ കൈകളും അതിലൂടെ ഒഴുകി എത്തുന്ന ജീവനുള്ള ചിത്രങ്ങളും ആയിരുന്നു അവന്‍റെ പ്രതീക്ഷ ......
കാല ചക്രത്തിന്‍റെ പ്രയാണം ആരും അറിഞ്ഞിരുന്നില്ല ...അത് ചലിച്ചു കൊണ്ടിരുന്നു .... 

പ്രത്യാശയുടെ നാമ്പുകള്‍ മുളയ്ക്കും മുന്‍പേ.... 

ഓര്‍മയുടെ മൂടുപടം മായും മുന്‍പേ ... 

പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയ മനസുമായ്‌ അവന്‍ പോയി ... 

ഈ നവംബര്‍ പതിനെട്ടു ആകുമ്പോള്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞിട്ട് പത്തു മാസം ആകുന്നു .. ..... 

ഒന്നേ അവന്‍ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നുള്ളു .... 
നിറ കണ്ണോടെ അവന്‍ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ ... 

" എന്‍റെ കാലുകള്‍ ഒന്നനങ്ങിയെങ്കില്‍ ... "

പക്ഷെ .........വിധി അവനെ.......

കൊഴിഞ്ഞ മോഹം

പട്ടു ചുറ്റി മുല്ലപ്പൂവും വച്ച് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നന്നഞ്ഞിരുന്നു ..ഉമ്മറത്ത്‌ നാലു പേര്‍ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കിയിരിക്കയാണ് ...
എനിക്കിതൊരു ആദ്യാനുഭവം അല്ല ...
ഇരുപത്തിഎട്ട് വര്‍ഷമേ ആയുള്ളൂ ഞാന്‍ ഈ ഭൂമി കാണാന്‍ തുടങ്ങിയിട്ട് .... പക്ഷെ
അഞ്ചു വര്‍ഷം കൊണ്ട് മുപ്പതു പേര്‍ എന്നെ കാണാന്‍ വന്നു ....
ഇപ്പോ ഒരു തരം മരവിപ്പാ..എന്‍റെ സൗന്ദര്യം കൊണ്ടോ , കുടുംബ മഹിമ കൊണ്ടോ... വരുന്നവര്‍ക്കെല്ലാം പെണ്ണല്ല , പൊന്നാ വേണ്ടത് ...
ആറ് സെന്റ് മണ്ണും ഒരു വീടും എനിക്ക് താഴെ രണ്ടു പെങ്ങമ്മാരും ഉള്ളവര്‍ക്കു എവിടെന്നാ പൊന്ന് ... അച്ഛന്‍ എല്ലാം ഉഴിഞ്ഞു വച്ച് വളരെ നാളായി സുഖമായി ഉറങ്ങുകയാണ്.....
പലതും പഠിച്ചിട്ടും , ടെസ്റ്റുകള്‍ ചവറു പോലെ എഴുതി കൂട്ടിയിട്ടും , വീട്ടിന്‍റെ പിന്നാം പുറത്ത്‌ 'പോസ്റ്റ്‌' എന്ന വിളിക്ക് കതോര്‍ത്തിരിക്കയാണ് ഞാന്‍ ...

അപ്പോഴാണ് അറിഞ്ഞത് ഇവിടെ അടുത്തൊരു കമ്പനിയുടെ ബ്രാഞ്ച് തുടങ്ങുന്നു ... ബയോഡേറ്റാ കൊണ്ട് കൊടുക്കണം .. ഇന്റര്‍വ്യൂ മാത്രമേ ഉള്ളു ..

ഞാന്‍ പ്രതീക്ഷയുടെ ആ തുറന്ന കവാടത്തിലേക്ക് ചെന്നു.....
' യു ആര്‍ അപ്പൊയിന്റെഡ് ' എന്നത് ഒഴിച്ചാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ...

മഴ കാത്തിരിക്കുന്ന വേഴാംമ്പലിനു ഈശ്വരന്‍ ചാറ്റല്‍ മഴ കൊടുത്ത പോലെ ആയിരുന്നു അവരുടെ വാക്കുകള്‍......
പലതും മറക്കാനും എന്തില്‍ നിന്നോ ഒളിച്ചോടാനുമുള്ള മാര്‍ഗ്ഗമായിരുന്നു എനിക്കാജോലി .....
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ എന്‍റെ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

മെയിന്‍ ഓഫീസില്‍ നിന്നും എം ഡി വരുന്ന ദിവസം ഞാന്‍ വളരെ താമസിച്ചാണ് ഓഫീസില്‍ എത്തിയത് ... ഓരോരുത്തരായി സാറിനെ കണ്ടു അവരവരുടെ വര്‍ക്ക്‌ സബ്മിറ്റ് ചെയ്യുകയാണ് ...

എന്‍റെ ഊഴമായി ....ഞാന്‍ അകത്തേക്ക് കയറി ഫയല്‍ കൊടുക്കാന്‍ തുടങ്ങവേ എന്‍റെ കൈകള്‍ വിറച്ചു .. എന്‍റെ അകത്തളത്തില്‍ ഒരു പേര് മുഴങ്ങി കേട്ടു..

കിച്ചു ....   
ഒരു പാട് മോഹങ്ങള്‍ മനസ്സില്‍ കോരിയിട്ട് , നൂറായിരം വാഗ്ദാനങ്ങള്‍ തന്ന് , ഒടുവില്‍ പ്രാരാബ്ദത്തിന്‍റെ ഭാണ്ട കെട്ടുകള്‍ എന്‍റെ മുന്നിലേക്ക് അഴിച്ചിട്ടു , കാത്തിരിക്കുമോ എന്ന് ഒരു വാക്ക് പോലും ചോദിയ്ക്കാതെ , ചേട്ടന്‍ കൊടുത്ത ദുബായിലേക്കുള്ള വിസിറ്റിംഗ് വിസ , എന്ന കച്ചി തുരുമ്പില്‍ പിടിച്ചു കയറാന്‍ അവന്‍ പോയി .....

അന്നു തൊട്ട് ഇന്നു വരെ എന്‍റെ കണ്ണുനീര്‍ ചാലിലെ ജീവിതത്തിനിടയില്‍ , ആഗ്രഹമുണ്ടായിട്ടും അവന്‍ എവിടെയാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല .....
എന്തൊക്കെയോ പറഞ്ഞു ഫയല്‍ കൊടുത്തു അവിടെന്ന് ഇറങ്ങാന്‍ ഞാന്‍ വളരെ പണിപ്പെട്ടു ...

പിന്നെ എന്‍റെ മനസും ചിന്തകളും എന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ല ....

ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

ഘടികാരത്തിലെ സൂചിയുടെ ചലനങ്ങള്‍ എണ്ണി ഞാന്‍ ദിവസം തള്ളി നീക്കി ..

നെഞ്ചിലെ കനല്‍ തീയില്‍ എരിഞ്ഞടങ്ങും മുന്‍പേ , മകളുടെ മംഗല്യം ഒന്ന് നടന്നു കണാന്‍ ആഴ്ചയിലെ ഏഴു ദിവസവും വ്രതം നോറ്റ് കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക്‌ ഞാന്‍ ഓടി ...

അസ്തമിക്കാന്‍ വെമ്പുന്ന ആദിത്യ ഭഗവാന്‍റെ ഇളം വെയിലും , പടിഞ്ഞാറു നിന്ന് വീശുന്ന നേര്‍ത്ത കാറ്റും എന്‍റെ ഏക ആശ്വാസമായി കരുതി ഞാന്‍ നടന്നു ....

പെട്ടെന്ന് ഒരു കാര്‍ എന്‍റെ അടുത്ത് വന്നു നിന്നു....പാന്റും ഷര്‍ട്ടും ഷൂവുമണിഞ്ഞ് വേദനയില്‍ ചാലിച്ച ഒരു ചിരിയുമായി അവന്‍ ഡോര്‍ തുറന്നിറങ്ങി ...

അതെ കിച്ചു ..

അവന്‍ ഒരുപാട് മാറിയിരിക്കുന്നു ...

ഒരുമിച്ചു നെയ്ത സ്വപ്നങ്ങളുടെയും , അറിയാതെ ചെയ്തുപോയ പിഴവുകളുടെയും തൂക്കം നോക്കി കുമ്പസാര കൂട്ടില്‍ നില്‍ക്കയാണ്‌ അവന്‍ ....

എന്‍റെ തേങ്ങലിന്‍ ഈരടി എന്നോണം മുപ്പത്തി ഒന്നാമത്തെ ആളാക്കാന്‍ അവന്‍ തയ്യാറായി ...

പരിഭവത്തോടെ ആണെങ്കിലും എന്‍റെ കണ്ണുകള്‍ മിന്നിയത് അവനു ആശ്വാസമായപോലെ തോന്നി .......

എനിക്കും എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ...

സന്തോഷം തുളുമ്പുന്ന മനസോടെ അമ്മക്ക് ആശ്വാസമേകാനായ്‌ വീട്ടു പടിക്കല്‍ എത്തിയതും പതിവിലും വിപരീതമായ് അമ്മയുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി .... എന്‍റെ മനസ് വായിച്ചറിഞ്ഞ പോലെ അമ്മ എന്നെ വാരി പുണര്‍ന്നു .... അമ്മയുടെ ഹൃദയത്തിന്‍ മിടിപ്പ്‌ എന്‍റെ രക്ത ധമനികള്‍ക്ക് ആക്കം കൂട്ടി ...

" മോളെ വിവാഹത്തിന് അവര്‍ സമ്മതിച്ചു ... എന്‍റെ പ്രാര്‍ത്ഥന ഭഗവന്‍ കേട്ടു .. ...മാത്രമല്ല അവരുടെ ഒരു ബന്ധു , നിന്‍റെ അനിയത്തിയെ കാണാന്‍ വരുന്നുണ്ട് ...രണ്ടിനും സ്ത്രീധനം ഒന്നും വേണ്ട .. കാശ്‌ തികയ്ക്കാന്‍ ഓടണ്ടല്ലോ മോളെ ...ഉള്ളത് കൊടുത്ത മതിയല്ലോ ...സമാധാനമായി .. ഞാന്‍ വാക്ക് കൊടുത്തു .."

ആഹ്ലാദത്താല്‍ തിരതല്ലി , എനിക്ക് വേണ്ടി നോമ്പ്‌ നോറ്റ് ജീവശ്ചവമായി നില്‍കുന്ന ആ മാതൃസ്നേഹത്തിനു മുന്നില്‍ എനിക്ക് ഒന്നും വെളപ്പെടുത്താനായില്ല ..

അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും എന്നെ വിലക്കി...

എന്തോ ഒരു വിങ്ങല്‍ ..

എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

ഓഫീസില്‍ എനിക്കിനി ജോലി ഇല്ല എന്നും പറഞ്ഞ് , എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ , തലവേദന എന്ന കള്ളത്താല്‍ ഞാന്‍ കട്ടിലിലേക്ക് ചായുമ്പോള്‍ എന്‍റെ ഹൃദയം ആരോ കീറി മുറിക്കുന്നുണ്ടായിരുന്നു ....

കരുത്തില്ലായ്മ ആണോ ത്യഗമാണോ എന്‍റെ ഈ അവസ്ഥക്ക് കാരണം എന്നറിയില്ല ...

എന്തോ കടമ ചെയ്ത ചാരിതാര്‍ത്ഥ്യം ഒഴിച്ചാല്‍ എന്‍റെ മനസ് ശൂന്യമായിരുന്നു....

എന്‍റെ വിധി ഞാന്‍ തിരഞ്ഞെടുത്തതാണോ ..അതോ ദൈവ ഇംഗിതമോ????

അറിയില്ല.....


Wednesday, December 3, 2014

ഗസ്റ്റ് ലെക്ച്ചര്‍

ഞാന്‍ കൈമനം വിമന്‍സ് പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം....ഓര്‍ത്തെടുത്തല്‍ ഏകദേശം ഒരു മൂന്നു നാല് വര്‍ഷത്തെ പഴക്കമേ ഉള്ളു...

കൈമനം അറിയല്ലോല്ലേ??

തംമ്പാനൂരില്‍ നിന്ന് പാപ്പനം കോട് വഴി പോകുന്ന ഏതൊരു ബസ്സില്‍ കയറി,,, നാല് രൂപ കൊടുത്തു,,,, ' പോളിടെക്നിക്ക് ' എന്ന് പറഞ്ഞാല്‍ സന്തോഷപൂര്‍വ്വം അവിടെ കൊണ്ടാക്കും .

ഈ പോളി ടെക്നിക്കിലെയൂം തൊട്ടപ്പുറത്തെ എന്‍ എസ് എസ് വിമന്‍സ് കോളേജിലെയും സുന്ദരികളായ തരുണീമണികളെ കൊണ്ടു സംമ്പുഷ്ഠമാണ് കൈമനം ...സ്വയം പുകഴ്ത്തല്‍ അല്ലാട്ടോ..

എന്തിനു ഏറെ പറയുന്നു..... പേരിനു പോലും ഒരു ആണ്‍ തരി , ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ല...

സത്യത്തില്‍ ഒരു വനിതാ ജയില്‍ .... മൂന്നു വര്‍ഷം ഈ മതില്‍ കെട്ടിനുള്ളില്‍ കഴിഞ്ഞു കൂടിയതോര്‍ക്കുമ്പോള്‍ ഇപ്പോളും ആ ഞെട്ടല്‍ മാറുന്നില്ല.....

ആകെ ക്ലാസ്സ്‌ എടുക്കുന്ന രണ്ടു സറുമ്മാര്‍ ഉണ്ട് അവരും ദേ പെന്‍ഷന്‍ ആവുകയാണ് ....

അങ്ങനെ ആ വാതിലും അടഞ്ഞു ...

ഒരു രക്ഷയും ഇല്ലാതെ , ടയര്‍ പഞ്ചറായ പാണ്ടി ലോറി , തേരി തള്ളി കയറ്റുന്ന പോലെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് , ഗസ്റ്റ് ലെച്ചറിനു വേണ്ടിയുളള ഇന്റര്‍വ്യൂ നടക്കുനുണ്ട് എന്ന വാര്‍ത്ത‍ അറിഞ്ഞത് .....

ഹോ .....ഏതേലും ഒരു സുന്ദര കുട്ടന്‍ വരാതിരിക്കില്ല ...

പിന്നെ ഉള്ള എല്ലാ ദിവസവും ,, മൂന്നു നേരം സ്റ്റാഫ്‌ റൂമില്‍ കേറി നോക്കും ... ഗസ്റ്റ് ലെച്ചര്‍ വന്നോ എന്നറിയാന്‍ ....

എവിടെ ......ഇവിടം ഒരു ബാലികേറാ മല പോലെ ആണോ എന്നൊരു സംശയം.....

കാത്തിരിപ്പിനു ഒടുവില്‍ അന്ത്യമായി...

ദേ വന്നു ഒരു ഗസ്റ്റ് ലെച്ചര്‍ ‍...

ഒന്നാം വര്‍ഷ ഇലക്ട്രോണിക്സില്‍ പഠിപ്പിക്കുന്നു...ഒളിഞ്ഞു നോക്കിയാണ് വിവരം സുന്ദരികള്‍ പറഞ്ഞത് ...

നമ്മുടെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ ക്ലാസ്സ്‌ രണ്ടാം നിലയിലാണ്‌ ..

ക്ലാസ്സില്‍ ഗസ്റ്റ് ലെച്ചറെ ഓര്‍ത്തിരിക്കയാണ് എല്ലാരും....

പൊടുന്നനെ അവെടെങ്ങും കണ്ടിട്ടിലാത്ത ഒരു പയ്യന്‍ ക്ലാസ്സിലെക്ക് ചാടി കയറി ഓടി വന്ന് ബുക്ക്‌ മേശ മേല്‍ വച്ച് ചോക്ക് എടുത്തു എഴുത്തു തുടങ്ങി ..

" മോഡേണ്‍ കമ്മ്യൂണിക്കേഷന്‍ "...

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു....

ബോര്‍ഡില്‍ ബ്ലോക്ക് ഡയഗ്രാമുകള്‍ മലരണി കാടുകള്‍ പോലെ തിങ്ങി വിങ്ങി നില്‍ക്കുന്നു .... ആ മനുഷ്യന്‍ എന്തൊക്കെയോ പറയുന്നു...അങ്ങോട്ട്‌ പോകുന്നു.... ഇങ്ങോട്ട് പോകുന്നു....തെക്ക് വടക്ക് നടക്കുന്നു.....ടെസ്റ്റ്‌ മറിക്കുന്നു ..ആകെ ഒരു ബഹളം തന്നെ ...

അയ്യോ ..... സര്‍ ആണ്

നമ്മള്‍ എല്ലാം ബഹുമാനസൂചകം എന്നോണം ചാടി എണീറ്റു..

സര്‍ ചോദിച്ചു...... എന്താ ..എന്താ...എന്താടേ... (പാവം പേടിച്ചു പോയി)

ഒന്നും ഇല്ല സാര്‍ ഗുഡ് മോര്‍ണിഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ...

ഹോ ..

ആരുടെങ്കിലും കയ്യില്‍ വെള്ളം ഉണ്ടോടോ....

ആരും ഒന്നും മിണ്ടിയില്ല ....

കണ്ടയിടതെല്ലാം ഓടി കയറി ഇരുന്ന് , വെള്ളം കണ്ടിട്ട് മാസങ്ങളായ ഒരു ചുവന്ന ഷര്‍ട്ടും , നിറം ഏതാന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഒരു വലിയ പാന്റും , മുഖത്തൊരു കണ്ണാടിയും,കൈയിലെ ചോക്കും , വായ തുറന്നുള ആ നില്‍പ്പും കണ്ടു , വെള്ളം ഇല്ല എന്ന് പറയാന്‍ എനിക്ക് മനസ്സു വന്നില്ല ....

ഉണ്ട് സര്‍ ......വെള്ളം കുടിക്കാനുള്ള ത്വര എന്നോണം സര്‍ എന്‍റെ നേര്‍ക്ക്‌ നോക്കി...

ഫില്‍റ്ററില്‍ ഉണ്ട്... ഞാന്‍ പറഞ്ഞു ....

പെട്ടെന്ന് സാറിന്‍റെ മുഖം മാറി...സര്‍ ബോര്‍ഡില്‍ കുത്തി കുറിച്ചതെല്ലാം ആ കൈ കൊണ്ട് തന്നെ മായ്ച്ചു....പിന്നെ കൊണ്ട് വന്ന ബുക്ക്‌ എല്ലാം എടുത്തു അസ്ത്രം തൊടുത്ത പോലെ ഒറ്റ പോക്ക് ....

കംപ്ലന്റ്റ് ചെയ്യാനാവും എന്ന് പറഞ്ഞു എല്ലാരും എന്നെ പേടിപെടുത്താന്‍ തുടങ്ങി ....

സര്‍ ഇലക്ട്രോണിക്സ് ഹെഡ്നോട് എന്തോ സീരിയസ് ആയി സംസരിക്കയാണ് എന്ന് കുറെ പേര്‍ സ്റ്റാഫ്‌ റൂമില്‍ പോയി നോക്കിട്ടു പറഞ്ഞു..എനിക്ക് ആകെ പേടിയായി ... പരിഹാരമായി ഞാന്‍ സോറി പറയണം ....

മനസില്ല മനസോടെ ഞാന്‍ സര്‍നോട് സോറി പറയാന്‍ തീരുമാനിച്ചു .. എല്ലാമൊക്കെ പറഞ്ഞു പഠിച്ചു സ്റ്റാഫ്‌ റൂമില്‍ ചെന്നതും സര്‍ എന്നെ കണ്ട ഭാവം നടിക്കാതെ ബാഗും എടുത്തു ഇറങ്ങി പോയി ....

ഈശ്വര സാര്‍ റിസൈന്‍ ചെയ്തു.. ഗുരു ശാപം എന്‍റെ തലയില്‍ വീണു

മനസ്സില്‍ ഗുരുശാപം ഭയന്ന് ഞാന്‍ ക്ലാസ്സിലേക്ക് നടന്നു ...

അടുത്ത ക്ലാസ്സ്‌ മൈക്രോ കണ്ണ്‍ട്രോളര്‍ ആണ്....ടീച്ചര്‍ വന്നു....

ആദ്യത്തെ ക്ലാസ്സില്‍ തന്നെ ഗസ്റ്റ് ലെക്ച്ചറെ ഇന്‍സള്‍ട്ട് ചെയ്തതിനു വഴക്ക് പറയാന്‍ വേണ്ടി ടീച്ചര്‍ എന്നെ വിളിക്കും എന്ന് പ്രതെക്ഷിച്ചിരിക്കയാണ് ഞാന്‍....

എന്‍റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല .... ദേ വിളിക്കണ് ..... വേറെ ആരും അല്ല പിയുണ്‍ ചേട്ടന്‍ ...പ്രിന്‍സിപാള്‍ ചെല്ലാന്‍ പറഞ്ഞു....

എന്നെ ഇവിടുന്നു പറഞ്ഞു വിടും..ഉറപ്പ് ...റ്റി സി പോലും തരില്ല ...എനിക്ക് കരച്ചില്‍ വന്നു ..ഞാന്‍ പ്രിന്സിപാളിന്‍റെ റൂമില്‍ ചെന്നു ..പിന്നെ ഒന്നും ചിന്തിച്ചില്ല .... ഞാന്‍ കാലിലെക്കങ്ങു മറിഞ്ഞു വീണു... ടീച്ചര്‍ കസേരയിലേക്കും ....

എന്നെ പറഞ്ഞു വിടരുത് ടീച്ചര്‍..എന്‍റെ പഠിക്കാനുള്ള അതിയായ മോഹം കൊണ്ട് പോളിയില്‍ വന്നതാ ..അറിയാതെ പറ്റി പോയതാ.. സത്യമായിട്ടും ഇനി ആവര്‍ത്തിക്കില്ല ... എന്നെ പറഞ്ഞു വിടല്ലേ ടീച്ചര്‍ .... പ്ലീസ്  ...

അതെങ്ങനെയാ കുട്ടി ..പോയേ പറ്റു ..

ഇല്ല ടീച്ചര്‍.. ഞാന്‍ പോവില്ല...ഒരിക്കലും പോവില്ല ..

ഇതെന്തു പണിയാ.....എന്‍ എസ് എസ് ന്റെ മീറ്റിംഗ് ഇന്നു ഉച്ചക്കാണ്... അന്ന് പോകാമെന്ന് സമ്മതിച്ചതല്ലേ .... ഇപ്പോ എന്താ ഇങ്ങനെ പറയുന്നത് ... ഇനി ഒട്ടും സമയം ഇല്ല , ഈ അവസാന നിമിഷം വേറെയേതു കുട്ടിയെ ഞാന്‍ അയക്കും .. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്യണം ..വളരെ മോശമായി പോയി ...നാശം ..പൊക്കോ എന്‍റെ മുന്നില്‍ നിന്ന് ....

അയ്യോ ...എന്‍റെ ഭഗവാനെ എന്നെ കൊല്ല് ...

അ ..അത് ടീച്ചര്‍ അതല്ല ..ഞാന്‍ പോകാം ..ടീച്ചര്‍ ഞാന്‍ തന്നെ പോകാം ....

വേണ്ട ...ഇപ്പോ എവിടുന്നു ഒന്ന് പോയി തന്നാ മതി ...

ടീച്ചര്‍ അടുത്ത കുട്ടിയെ തിരക്കാന്‍ ഫോണ്‍ ചെയ്യുകയാണ് ...

ഒരു ചാന്‍സ് കൂടി തന്നു കൂടെ ടീച്ചര്‍...ഞാന്‍ പോകാം...

ഡോ തന്നോട് പോകാനല്ലേ പറഞ്ഞത്..

ശോ....അവിടെ പോയി വന്നിട്ട് കുട്ടികളുടെ മുന്നില്‍ സ്റ്റാര്‍ ആവാം എന്നു കരുതിയതാ ....കുളമായി ...ഇനി എന്താ ചെയ്യാ ....

പറ്റിയ അബദ്ധം ആരോടും പറയാതെ ഞാന്‍ ക്ലാസ്സില്‍ വന്നിരുന്നു ...

പിറ്റേ ദിവസം ..

ഗസ്റ്റ് ലെച്ചര്‍ പോയത് കൊണ്ട് ഫസ്റ്റ് ക്ലാസ്സ്‌ ഫ്രീ ആണലോ എന്നാ സന്തോഷത്തില്‍ ടെസ്ക്കിന്റെ മുകളില്‍ ഇരുന്നു ' ചാര്‍ളി ചാപ്ലിന്‍ വെന്റ് ടു ദി മാര്‍ക്കറ്റ്‌ ' ......എന്നൊക്കെ പാടി , കൈ കൊട്ടി കളിച്ചു , ഉല്ലസിക്കുകയായിരുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് പാന്റും ഷര്‍ട്ടും തേച്ചു മിനുക്കി അതിനകത്തേക്ക് ഇറങ്ങി .., ഇന്‍സേര്‍ട്ട് ചെയ്തു, വടം പോലും തോല്‍ക്കുന്ന ഒരു ബെല്‍റ്റ്‌ ഒക്കെ വരിഞ്ഞു മുറുക്കി , തല മുടി ഒക്കെ ചീകി മിനുക്കി , ഷൂവൊക്കെ വലിച്ചു കേറ്റി .. ഒരു ജെന്റില്‍ മാന്‍ ..

അതെ ഇന്നലത്തെ ഗസ്റ്റ് ലെച്ചര്‍ തന്നെ ...യോ.. സ്വപ്നം അല്ലല്ലോ ??? ...നമ്മള്‍ പരസ്പരം നോക്കി ..

ഗുഡ് മോര്‍ണിംഗ് എവെരി ബെടി ... ഐ ആമ് രേമേഷ് ..ഇന്‍ട്രോഡ്യുസ് യുവര്‍ സെല്‍ഫ്..

ഞങ്ങള്‍ ഓരോരുത്തരായി എണിറ്റു പേര് പറയാന്‍ തുടങ്ങി

ഈ സര്‍ എന്താ ഇന്നലെ ഉറങ്ങി എന്നേറ്റു അപ്പോഴേ ഇങ്ങു വന്നതാണോ? ..

ഓ.....എന്തായാലും ഞാന്‍ കാരണം ഒരാള്‍ രക്ഷപെട്ടല്ലോ ....സമാധാനമായി..

സര്‍ , വെള്ളം വേണോ എന്നു ചോദിച്ചാലോ ......വേണ്ടല്ലെ ..



എന്തിനാ ?? ജീവിച്ചോട്ടെ .....എന്നാലും എന്‍റെ എന്‍ എസ് എസ് മീറ്റിംഗ് പോയി...ആ അത് പോയാലെന്താ ഗുരുശാപം തലയ്ക്കു മേലെ ഇല്ലല്ലോ...ഞാന്‍ ഒന്ന് തലയില്‍ തൊട്ടു നോക്കി...ഇല്ല..സത്യായിടും ഇല്ല...

ഒരു പാഴ്ച്ചെടി പോല്‍ അവളിന്നും .......

പീലി കണ്ണുകളുമായി ആദിത്യന്‍ എത്തുന്നതും കാത്തു അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന,,,, നന്നായി ചിരിക്കാന്‍ അറിയാവുന്ന , എല്ലാരുടെ ദുഃഖത്തിലും പങ്കു ചേരുന്ന ,  ഒരു  പാവമായിരുന്നു.. എന്റെ പ്രീത...

വേദനകളും ദുരിതങ്ങളും നേര്‍ത്ത ചിരിയിലൂടെ കടിച്ചമര്‍ത്തി ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ ജീവിച്ചിരുന്നു ...

അമ്മയുടെ മരണത്തോട് കൂടി അച്ഛനും അമ്മയും അവളും അടങ്ങുന്ന ആ ചെറിയ കുടുംബം താറുമാറായി .....

അവളുടെ ആറാമത്തെ വയസിലാണ്‌ അമ്മ എന്നേക്കുമായി യാത്ര പറഞ്ഞത്...പിന്നെ അച്ഛന്റെ ബന്ധുകള്‍ വീടും പറമ്പും അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ അച്ഛനെ അച്ഛന്റെ മുറപെണ്ണിനെ കൊണ്ട് കെട്ടിക്കുകയായിരുന്നു..
രണ്ടാനമ്മയുടെ പരിധിയില്‍ കവിഞ്ഞുള്ള പീഡനം കണ്ടു നില്‍ക്കാനാകാതെ,,വീട്ടിന്റെ അപ്പുറത്തുള്ള ആന്റി അവളെയും കൊണ്ട് പലായനം  ചെയ്തു എന്ന് പറയുന്നതാണ് സത്യം.. അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ ടൂ വരെ പഠനം..പിന്നീടുള്ള കോളേജ് ജീവിതത്തിലാണ് അവള്‍ എന്റെ കൂട്ടുകാരി ആകുന്നത്‌ ..

ആദ്യ കാഴ്ച്ചയില്‍ തന്നെ വളരെ നാളത്തെ പരിചയം തോന്നി...  കുടുകുടാന്നുള്ള അവളുടെ ചിരിയും സംസാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു .....

ഒരു പൂമ്പാറ്റയെ പോല്‍ പാറി നടന്നിരുന്ന അവള്‍ എല്ലാവരുടെ മനസിലും ഇടം നേടിയിരുന്നു ....
എല്ലാവരും അവളുടെ കൂട്ടുകാരായിരുന്നു ...ഒരിക്കല്‍ പരിച്ചയപെടുന്നവര്‍ അവളെ മറക്കാറില്ല ... മറക്കാനാവാത്ത വിധം  അവളില്‍ എന്തോ ഉണ്ട് എന്ന് എനിക്കും  തോന്നിട്ടുണ്ട് .... അവളുടെ എന്ത് പ്രശ്നവും മാറ്റി വച്ച് അവള്‍ എല്ലാവരെയും  സഹായിക്കുമായിരുന്നു ...ചെയ്യുന്ന  എല്ലാ കാര്യങ്ങളിലും അവള്‍ അളവില്ലാത്ത സന്തോഷം കണ്ടെത്തിയിരുന്നു ..

അങ്ങനെ സന്തോഷമാര്‍ന്ന അവളുടെ ജീവിതത്തിനു അക്കം കൂട്ടാന്‍ എന്നോണം വിവാഹ പ്രായത്തിനും മുന്നേ നമ്മുടെ  കോളേജിലെ സര്‍ അവളുടെ വീട്ടില്‍ വിവാഹം ആലോചിച്ചു ചെന്നു... ആ സര്‍ എല്ലാരുടെയും ആരാധന പാത്രം ആയിരുന്നു..... അവളെ സ്നേഹിക്കുന്ന എല്ലാരും സാറിന്റെ  തീരുമാനത്തോട്   യോജിച്ചു  നിന്നു....... അവളുടെ നല്ല മനസിന്നു ഒരു നല്ല ജീവിതം തന്നെ കിട്ടി... അവളും പതിയെ പതിയെ വിവാഹ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങി.....വേര്‍പാടിന്റെ വേദനയില്‍ നിന്നും അവള്‍ കരകയറാന്‍ തുടങ്ങി...........അവള്‍ സുമംഗലി ആകാന്‍ മനസു കൊണ്ട് തയ്യാറായി ............

കല്യാണത്തിനും നാലു ദിവസം മുന്‍പേ ക്ഷണക്കത്തൊക്കെ കൊടുത്തു അവള്‍ ക്ലാസ്സില്‍ നിന്നും വീട്ടില്‍ പോയി.. പോകാന്‍ ഇറങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു "എന്തോ ഒരു വിങ്ങല്‍ ...നിങ്ങളെയെല്ലാം പിരിഞ്ഞു പോകയാണു എന്ന് തോന്നുന്നു.."

എന്റെ മനസിലും ഒരു നീറ്റല്‍ ......മറുപടി കാത്തു നില്‍കാതെ അവള്‍ നടന്നു അകന്നു ..

അവളുടെ ജീവിതത്തില്‍ പതിയിരുന്ന ദുരന്തം ആരും അറിഞ്ഞിരുന്നില്ല......അത് പതിവ് പോലെ വീണ്ടും എത്തി നോക്കി ...

രണ്ടു ദിവസം കഴിഞ്ഞു ശൂന്യമായ മനസോടെ ഞാന്‍ കോളേജില്‍ എത്തി..... ഒറ്റയ്കായ പോലെ തോന്നി.... സ്ഥലകാല ബോധം ഇല്ലാതെ എന്തോ  ഓര്‍ത്തു മണികുറുകളോളം ക്ലാസ്സില്‍ ഇരുന്നു മടുത്തു പുറത്തിറങ്ങിയ ഞാന്‍  അറിയുന്നത്  സര്‍ റിസയിന്‍ ചെയ്യുന്നു എന്നാ വാര്‍ത്ത ആണു.....ഞാന്‍ സാറിന്റെ  അടുത്തേക്ക് ഓടി കാര്യം തിരക്കി... നിറ കണ്ണോടെ പലതും പുലംബിയതിനിടയില്‍ കുസുമഗിരി  മെന്റല്‍  ഹെല്‍ത്ത്‌  സെന്റര്‍ എന്ന് പറയാന്‍ ആ മനുഷ്യന്‍ ഒത്തിരി കഷ്ടപപെട്ടു...... ഈ നശിച്ച ദിവസങ്ങളെ മറക്കാന്‍,,,വേദനയെ ഒളിക്കാന്‍,,,,സ്വപ്നങ്ങളെ വെറുക്കാന്‍,,,,,,വേദനയില്‍ ചാലിച്ച കല്യാണ കുറിയുമായ്  സര്‍ നടന്നകന്നു   ..

എന്റെ  കണ്ണ്പീലികള്‍ ജലകണികയെ ഭേദിച്ച്  പ്രകാശത്തെ ആവാഹിക്കാന്‍ നന്നേ പണിപ്പെട്ടു...എനിക്ക്  എന്തു വേണമെന്നു അറിയില്ല.... ഭ്രാന്തിയെ പോലെ അലറി ഞാന്‍ ഹോസ്പിറ്റലിലേക്ക് ഓടി ...

അവിടെ...ഭീമാകാരമായ ഹോസ്പിറ്റലിന്റെ പടിവാതിലില്‍..മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും പേറി കരഞ്ഞു തളര്‍ന്നിരിക്കുന്നു ആന്റി ....ആ രൂപത്തിന്റെ നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നുവീന്ന സത്യങ്ങള്‍ എന്നെ സ്തംഭിപ്പിച്ചു ...

അവള്‍ അന്നു ശൂന്യമായ മനസോടെ  ബസില്‍   കയറി ഇരുന്നു ...  എന്തോ നഷ്ടപ്പെടാന്‍  പോകുന്നു എന്ന തോന്നല്‍ അവളുടെ മനസിനെ അലാട്ടതിരുന്നില്ല...

അവള്‍ വീട്ടിലേക്ക്  പോകന്നുള്ള വഴിയിലെ  സ്റ്റോപ്പിലിറങ്ങി ......നട്ടുച്ച സമയം .. അവള്‍ സൂര്യ രശ്മികളെ   കീറി മുറിച്ചു കൊണ്ടിരുന്നു ... വീടിനടുത്ത് എത്തിയതും ഒരു കാര്‍ അകലെ നിന്നും വരുന്നത്  കണ്ടു .. അത് അവളെ തേടിയായിരുന്നു  എന്ന് ആരും അറിഞ്ഞിരുന്നില്ല....

കാര്‍ അവളുടെ അടുത്ത് നിര്‍ത്തി നിഷാര ടെയിലേഴ്സ് എവിടെയാ എന്ന് ചോദിച്ചു .... 'ദെ അവിടെ'  എന്ന് പറഞ്ഞു അവള്‍  തിരിഞ്ഞതും  ഒരു ദൃഢമായ കരം അവളെ വരിഞ്ഞു .....

ആ കാര്‍ അവളെയും കൊണ്ട് പാഞ്ഞു .....

മകള്‍ വന്ന സന്തോഷത്തില്‍  അവളെ സ്വീകരിക്കാന്‍ ഓടി വന്ന അമ്മയുടെ നില വിളി അവിടുത്തെ ഏകാന്തതയ്ക്ക്  ഭംഗമുണ്ടാക്കി ....   ആ മാതൃ ഹൃദയം ജീവശ്ചവമായി  നിലം പതിച്ചു.....

തമസ്സു മാത്രം  താങ്ങായിരികവേ... അതെ സ്ഥലത്ത്  ആ കാര്‍ വന്നു നിന്നു....ആരോ എന്തോ അതില്‍  നിന്നു വലിച്ചെറിയുന്നതായി  തോന്നി എല്ലാരും ഓടി ചെന്ന് നോക്കി ...

അവളെ ഏതോ ചാവാലി പട്ടികള്‍ പിച്ചി ചീന്തി ജീവശ്ചവമാക്കി   ...

എന്റെ  പ്രീതയുടെ പവിത്രതയെ നിഷ്കരുണം കാറ്റില്‍  പറത്തി അവര്‍ പോയി ...ആരാണവര്‍ ??? അറിയില്ല ... അത് തിരക്കാനും  അവള്‍ക്ക്   ആരും ഇല്ലായിരുന്നു ..  ഒരു വയസായ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ പഠിക്കുന്ന പോലെ , കീറി പറിഞ്ഞ ചുരിദാറും അഴിഞ്ഞുലഞ്ഞ മുടിയും ചോരയില്‍ കുളിച്ച ശരീരവും മരവിച്ച മനസുമായ്  വേച്ചു വേച്ചു അവള്‍ വീട്ടിലേക്കു നടന്നു ... ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍   അവളുടെ മനസ്  അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന  മുദ്രകുത്തി    ഇന്നും  അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

ഒരു പാഴ്ച്ചെടി പോല്‍.................

Tuesday, December 2, 2014

ചില സത്യങ്ങള്‍ .......

ഞാന്‍ വളരെ പ്രതികരണ സ്വഭാവം ഉള്ള വ്യക്തി ആണ്...കൂടെ വലിയ ദേശ സ്നേഹവും(എടുത്തു ചാട്ടം)... ഇവ കാരണം ഞാന്‍ എന്തെല്ലാം ത്യജിച്ചു എന്ന് പറയട്ടെ....... എവിടുന്നെല്ലാം അടി കിട്ടാതെ ഓടി എന്ന് അറിയാമോ??.... ദേശ സ്നേഹം വരുത്തി വച്ച രണ്ടു വിനകള്‍ ചുവടെ ചേര്‍ക്കുന്നു... ബാക്കി പിന്നെ ചേര്‍ക്കാം... :)


വിന ഒന്ന് 

ഞാന്‍ പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം .. ഞെട്ടി എണീറ്റപ്പോ സമയം എട്ടു... അമ്മേ എന്ന് ആഞ്ഞ് വിളിച്ചു എന്തൊക്കെയോ കാട്ടി കൂട്ടി തലേ ദിവസം കൊണ്ട് വച്ച ഭാണ്ടവും തലയിലേറ്റി ഒരു ഒറ്റ പോക്ക്.......അവിടെ ചെന്നപ്പോ ദേ...സാരി, ചുരിദാര്‍, ദാവണി, ലാച്ച, പോച്ച...... എന്നിങ്ങനെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ അണിഞ്ഞ സുന്ദരികള്‍...പാവം ഞാന്‍ മാത്രം കുളിച്ചിട്ടു ഏഴു ആയി....തലയും പാറി പറത്തി യൂണീഫോമില്‍ വേച്ചു നില്‍ക്കുന്നു.... 

നമ്മുടെ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ...നമ്മള്‍ ഓണം വിശാലമായി കൊണ്ടാടുകയാണ് (ഊഞ്ഞാലില്‍)...ഇതോക്കെ ഓര്‍മ ഉണ്ടാകാന്‍ എനിക്ക് ബോധം ഇല്ലാലോ.... ഞാന്‍ ചമല്‍ ആരേം അറിയിക്കാതെ ഫില്‍ട്ടരിന്റെ അടുത്തേക്ക് വെള്ളം കുടിക്കാന്‍ വന്നു..... ഒരു സെറ്റ് സാരി അണിഞ്ഞു പൂവൊക്കെ ചൂടി സ്വര്‍ണം വച്ചിട്ട് എന്തിനു എന്ന പരസ്യത്തിനു വന്ന പോലെ ആഭരണ കലവറയായി ഒരു കുട്ടി വെള്ളം ഓഫ്‌ ചെയ്യാതെ കടന്നു പോകുന്നു...എന്നിലെ രാജ്യ സ്നേഹം സട കുടഞ്ഞെണീറ്റു നിന്നു......വെള്ളം ഇല്ലാതെ പലരും കഷ്ടപെടുമ്പോള്‍..(പെപ്പ് പൊട്ടി റോഡു അരുവി ആകുമ്പോള്‍)....തല ചുമടായി വെള്ളം കൊണ്ട് വന്നു കുടിക്കുന്ന പലരും ഈ ഭാരതത്തില്‍ ഉള്ളപ്പോള്‍ വെറുതെ കിട്ടുന്ന വെള്ളം കളയുന്നുവോ?? ഞാന്‍ ഗര്‍ജിച്ചു... ഡേയ്.........കുട്ടി തിരിഞ്ഞു നോക്കി അതിന്റെ കണ്ണൊക്കെ ചെമ്പരത്തി ആയി .... എനിക്ക് ദയ തോന്നിയില്ല... തെറ്റ് ചെയ്തവര്‍ ശിഷ അനുഭവിക്കണം എന്ന് മനസ്സില്‍ പറഞ്ഞു അഭിമാന പുളകിത ആയി ഞാന്‍ നിവര്‍ന്നു നിന്നു ...ഇതു ഓഫ്‌ ചെയൂ...കുതിര കുളമ്പടി ശബ്ദത്തില്‍ അതിന്റെ മുട്ടുകള്‍ ഇടിച്ചു....പാവം അത് സോറി പറഞ്ഞു ഓഫ്‌ ചെയ്തിട്ട് പോയി...പിണെ ഞാന്‍ അതിനെ പലടതും വച്ച് കണ്ടു.. ദേശ സ്നേഹം ഇല്ലാത്ത ആ കുട്ടിയെ ഞാന്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിച്ചില്ല...അങ്ങനെ പലരേം മര്യാദ പഠിപ്പിച്ചും പലരും എന്നെ എടുത്തു പെരുമാറിയും ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞില്ല...കാത്തു കാത്തു ഇരുന്ന എന്റെ കമ്പ്യൂട്ടര്‍ ലാബ്‌ എക്സാം എത്തി...ലാബ്‌ അസിസ്റ്റന്റ്‌ ഇല്ലാത്തത് കൊണ്ട് എന്റെ സീനിയര്‍ ആയ ആ വെള്ളം കളയുന്ന കുട്ടിയായിരുന്നു ലാബില്‍.......... എന്റെ പ്രോഗ്രാം ഔട്പുട്ട് നോക്കാന്‍ ആ രാജ്യ ദ്രോഹി വന്നു ...പിണെ ഒന്നും പറയണ്ടാലോ...റിസള്‍ട്ട്‌ വന്നപ്പോ സപ്പ്ലിയും ദേശ സ്നേഹവുമായി ഞാന്‍ വീട്ടിലേക്ക്...പിന്നെ ആ ലാബ്‌ എക്സാം കിട്ടാന്‍ പെട്ട പാടു എനിക്കും ദൈവത്തിനും മാത്രേ അറിയൂ.....

വിന രണ്ട് 

എന്നെ ഒരിക്കല്‍ പെണ്ണ് കാണാന്‍ വന്ന ഒരു മഹാനെ ഞാന്‍ ട്രെനില്‍ വച്ച് കണ്ടു...എന്നെ കണ്ടതും ഒരു പാക്കറ്റ് കപ്പലണ്ടിയുമായി, റെഡ് ഷര്‍ട്ടും ബ്ലു ജീന്‍സും വൈറ്റ് ഷൂവും ഇട്ട അയാള്‍ ഓടി വന്നു എന്റെ ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്നു...വന്നിരുന്നതും അയാള്‍ ഷൂവിട്ട് എന്റെ ആ വലിയ സീറ്റിന്റെ ഒരു സൈഡില്‍ ചവിട്ടി..അത് എനിക്ക് ഇഷ്ടപെട്ടില്ല...പക്ഷെ ഇ കാലമാടന്‍ എന്നെ കെട്ടിയാല്‍ പ്രതികാരം ചെയ്താലോ എന്ന് പേടിച്ചു ഞാന്‍ ഒന്നും മിണ്ടിയില്ല ..ദേ അയാള്‍ കപ്പലണ്ടി തോട് ട്രെയിന്റെ അകത്തു ഇടുന്നു....ഒരു ഭാരതീയ വനിതാ എന്ന നിലയില്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമോ??ഞാന്‍ പറഞ്ഞു ഇതു പാടില്ല...അയാള്‍ എടുത്ത കപ്പലണ്ടിയെ തോടോടെ വിഴുങ്ങി,തൊണ്ടയില്‍ കുരുങ്ങി ചുമച്ചു,,ഒന്നും മിണ്ടാതെ ഒറ്റ പോക്ക് തിരുഞ്ഞു പോലും നോക്കിയില്ല....ഇതു വരെ.... ആ പിന്നെ ഒരു സമാധാനം ഉണ്ട്..പണ്ട് സ്വന്തം ജീവന്‍ പോലും ത്യജിച്ചല്ലേ പലരും നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്...ഞാന്‍ ഒരു ചെക്കനെ അല്ലെ ത്യജിച്ചോള്ളൂ....

അടികുറിപ്പ് 

ഞാന്‍ വല്ല പോലീസും ആയാല്‍ എന്താകുമായിരുന്നു....ഭാര്യയോട്‌ കാര്യവും പറഞ്ഞു ഇഴഞ്ഞു ഇഴഞ്ഞു റോഡ്‌ ബ്ലോക്ക്‌ ആക്കി കാറില്‍ തുഴയുന്ന വള്ളക്കാരന്‍ മാരെയും ആനയും അമ്പാരിയുമായി താലപ്പോലിയെക്കാള്‍ കഷ്ട്ടത്തില്‍ നിരങ്ങുന്ന വൃത്തികെട്ടവന്‍മാരെയും (ബസ്സുകാരെ) ചെവിയില്‍ തൂക്കി എറിഞ്ഞു ലൈസെന്‍സ് കട്ട്‌ ചെയ്തേനെ... അങ്ങനെ ഒന്ന് രണ്ടു എണ്ണം ആകുമ്പോള്‍ ഒന്നുകില്‍ അവര്‍ എന്നെ വണ്ടി കേറ്റി കൊന്നേനെ..... അല്ലെ ആളെ വിട്ടു തല്ലിച്ചെനെ....

ഹോ വല്ല മന്ത്രിയും ആയാലോ.....പിന്നെ പറയണോ??

പേടി ആകുന്നു....

ഒരു നിമിഷം....

എന്റെ ഹോസ്റ്റല്‍ റൂമിന്റെ വാതിലില്‍ ആരോ മുട്ടി വിളിച്ചു........ സമയം എത്ര ആയി എന്നറിയാന്‍ ഞാന്‍ മൊബൈല്‍ തപ്പി.... 4.30 AM.... ആദിത്യന്റെ ചൂടിന്റെ കാഠിന്യം രാത്രി ആയിട്ടും വല്ലാതെ അലോസരപ്പെടുതുന്നതിനാല്‍ ഞാനും എന്റെ മുമ്മുവും(റൂംമ്മേറ്റ് ) തറയിലാണ്  കിടന്നുറങ്ങിയത്..... ഞാന്‍ അവളെ തട്ടി വിളിച്ചു..... പെട്ടെന്നു എന്റെ ഫോണ്‍ റിംഗ് ചെയ്തു.... വാതില്‍ തുറക്കുന്നതിനിടെ ഞാന്‍ ഫോണില്‍ സംസാരിച്ചു... എന്റെ അനുജത്തിയാണ്... അപ്പൂപ്പന് സുഖം ഇല്ല... എന്നോട് വേഗം വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു.... അവളുടെ സ്വരത്തില്‍ പതിവില്ലാത്ത പക്വത എനിക്ക് തോന്നി.... റൂമിലേക്ക്‌ വന്ന വാര്‍ഡനും ഇതേ കാര്യം തന്നെ പറഞ്ഞു........


എന്റെ ഹൃദയമിടിപ്പ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു.... ദേഹമാകെ വിയര്‍പ്പു തുള്ളികള്‍ പൊതിഞ്ഞു.... കണ്ണുകള്‍ ഇറനണിഞ്ഞു.... എന്തു ചെയ്യണമെന്നറിയില്ല.... എന്തൊക്കെയോ എടുത്തു ബാഗിലാക്കി ഞാന്‍ പോകാനിറങ്ങി.... 

മുമ്മു എന്നെ റെയില്‍വേ സ്റ്റേനിലേക്ക് കൊണ്ട് പോയി... നമുക്ക് പരസ്പരം  ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.... അവിടെ ചെന്ന് അവള്‍ എനിക്ക് ചായ വാങ്ങി തന്നു.... ഞാന്‍ മനസില്ലാമനസ്സോടെ ട്രെയിനിലേക്ക്‌ കയറി... എന്റെ നാവ് ചലിക്കുന്നില്ല....... കൈ വീശി അവളോട്‌ പോകാന്‍ പറഞ്ഞു......  

ട്രെയിന്‍ നീങ്ങി തുടങ്ങി..... ദൂരം കാഴ്ചയെ ഭംഗപ്പെടുതും വരെ അവള്‍ എന്നെ നോക്കി നിന്നു.... ആ  അവസരത്തില്‍  അവള്‍ എനിക്ക്  തന്ന ആശ്വാസം മറക്കാനാകാത്തതായിരുന്നു..... 

എന്റെ മനസ് എന്തെന്നിലാത്ത അസ്വസ്തതയിലാണ്...... അപ്പൂപ്പന്‍ വീട്ടിന്റെ  നെടും തൂണായിരുന്നു.... 30 വര്‍ഷം കൂടെ താമസിച്ച ഭാര്യ വേര്‍പിരിഞ്ഞപ്പോഴും.... കൂടപ്പിറപ്പുകള്‍ തള്ളി പറഞ്ഞപോഴും... ആരോടും ഒരു നേര്‍ത്ത പരിഭവം പോലും കാണിക്കാതെ ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ച ഒരു മനുഷ്യന്‍.... കഴിഞ്ഞ ആഴ്ച കാണുംമ്പോഴും ഒരു കുഴപ്പവും ഇല്ലായിരുന്നു..പെട്ടെന്ന് എന്താ???

കുഞ്ഞായിരിക്കുമ്പോ കാവിലെ ഉത്സവത്തിനു ബലൂണ്‍ വാങ്ങി തന്നതും വേനലവധിക്ക്  മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി തന്നതും.. എന്റെ മനസിന്റെ പിന്നാമ്പുറത്ത് തത്തി  കളിച്ചു...... എന്തെന്നിലാത്ത വീര്‍പ്പുമുട്ടല്‍ എനിക്ക് തോന്നി.... തണുത്തുറഞ്ഞ ആ ശരീരം പോലും എന്റെ മുന്നില്‍ മിന്നി മാഞ്ഞു.... ചീറി പായുന്ന ട്രെനിന്റെ ആരവം എന്റെ ഗദ്ഗദത്തെ കാറ്റില്‍ പറത്തി..... അടക്കി പിടിച്ച നൊമ്പരം ഒരു തേങ്ങലാകാന്‍  ഞാന്‍ ആഗ്രഹിചെങ്കിലും കഴിഞ്ഞില്ല... അത് എന്റെ കണ്ഠത്തെ വരിഞ്ഞു മുറുക്കിക്കോണ്ടിരുന്നു..... 

പച്ച പരവതാനി വിരിച്ചിട്ടിരിക്കുന്ന പട്ടാമ്പിയിലേക്ക്  2 ആഴ്ച കൂടുംമ്പം തിരുവനന്തപുരത്ത് നിന്നും ഞാന്‍ വരുമായിരുന്നു എന്റെ അപ്പൂപ്പനെ കാണാന്‍ വേണ്ടി മാത്രം....

ഞാന്‍ പിച്ച വച്ച് നടന്ന വയലേലകള്‍..... ജീവന് തുല്യം ഞാന്‍ സ്നേഹിക്കുന്ന എന്റെ തറവാട്.... ആ  വീട്ടിനോടുള്ള എന്റെ സ്നേഹം പറഞ്ഞാല്‍ തീരാത്തതാണ്.... എന്നും ഞാന്‍ ഓടി വരുമ്പോള്‍ വെള്ളമുണ്ട് ഉടുത്ത് തോളില്‍ വലിയ ഒരു തോര്‍ത്തുമണിഞ്ഞു ഉമ്മറപ്പടിയില്‍ എനിക്കായ്  കാത്തിരിക്കുമായിരുന്നു..... എന്നെ കാണുമ്പൊള്‍ പാവത്തിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമായിരുന്നു.....

 ഇന്നു ആ ഉമ്മറ പടിയില്‍ കുറെചെരിപ്പുകള്‍..... എനിക്ക് തിരിഞ്ഞോടാന്‍ തോന്നി... ആരോ എന്നെ ബലമായി പിടിച്ചിട്ടുണ്ട്..... അവര്‍ എന്നെ കോലായിലേക്ക് കൂട്ടികൊണ്ട് പോയി..

അവിടെ ഒന്നും മിണ്ടാതെ..ഒന്ന് അനങ്ങാന്‍ പോലും വയ്യാതെ എന്റെ അപ്പൂപ്പന്‍..... ഇരിക്കാന്‍ എന്നെ ആരോ നിര്‍ബദ്ധിച്ചു..പക്ഷെ എനിക്ക് കഴിഞ്ഞില്ല.... ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.... എന്നെ തഴുകുന്ന കൈകള്‍ ആരോ കൂട്ടി കെട്ടിയിരിക്കുന്നു.... എല്ലാവരും അലമുറയിട്ടു കരയുന്നുണ്ട്..... ഒരിറ്റു കണ്ണുനീര്‍  പോലും എന്റെ കൂട്ടിനില്ല.....

ചിത ഒരുക്കി.... അപ്പൂപ്പന്റെ ആ പൊന്‍ ശരീരം പുറത്തെക്കെടുക്കാന്‍  ഒരുങ്ങുമ്പോള്‍ അലറിയവരും ബോധം  കെട്ടവരും അനവധി.... എനിക്ക് മാത്രം ഒരു ഭാവഭേദവും ഇല്ലായിരുന്നു.... ആളുന്ന തീയിലേക്ക് ചാടി കയറാന്‍ തോന്നി എങ്കില്ലും കാലുകള്‍ ചലിക്കുന്നുണ്ടായിരുന്നില്ല.... ഒരു ജീവിതം പൊലിഞ്ഞു വീണ വേദന ഞാന്‍ ആദ്യമായി അറിഞ്ഞു...... 

ആ തറവാട്ടിന്റെ പടിക്കെട്ടുകള്‍ പിന്നിടുമ്പോള്‍ എന്റെ മനസിലെ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനി ഇ പടവുകള്‍ എനിക്ക് അന്യമാകുമോ ?????

Wednesday, November 26, 2014

കൊഴിഞ്ഞു പോയവ...

അച്ഛനോടൊത്തു ഞാന്‍ ചായകടയിലേക്ക്‌ കേറി...ഒരു കണ്ണാടി അലമാരയില്‍ മുറുക്ക്, അച്ചപ്പം, പക്കാവട, മധുരസേവ എന്നിങ്ങനെ പലതരം വിഭവങ്ങള്‍...ഞാന്‍ ഒഴിച്ച് എല്ലാവരും ആണുങ്ങളണ് ...എല്ലാവരും കാള കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട് ...അച്ഛന്‍ എനിക്ക് ഒരു ലൈറ്റ് ചായ വാങ്ങി തന്നു.....

ഞാന്‍ 20 വര്‍ഷം പിന്നിലേക്ക് നടന്നു.....ഫ്രോക്ക് അണിഞ്ഞു...മുടി ഒക്കെ ചീകി മിന്നുക്കി...അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി കഷ്ടപ്പെട്ട് പടികെട്ടുകള്‍ കയറുന്ന എന്നെ ഞാന്‍ ഓര്‍ത്തു...അന്ന് അച്ഛന്‍ പാലും വെള്ളം വാങ്ങി തരും...അച്ഛന്‍ ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കും..അച്ഛന്‍ ചായകുടിച്ച ഗ്ലാസില്‍ എന്റെ പാലും വെള്ളം പകര്‍ന്നു തരും...ആ ചൂട്  വായിലെക്കിറങ്ങുമ്പോ എന്റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു.... ഉച്ച്വാസവായുവിന്റെ ചൂട് കൂടി എന്റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പുതുള്ളികള്‍ പറ്റി കൂടുമായിരുന്നു.....

എന്റെ കണ്ണുകള്‍ നിറഞ്ഞു....അന്നത്തെ കൊച്ചു കുഞ്ഞവാന്‍ എനിക്ക് അതിയായ മോഹം തോന്നി.....ഇനി അതൊന്നും ഒരിക്കലും വീണു കിട്ടില്ല.....മായാതെ മനസിന്റെ കോണില്‍ കിടക്കുന്ന ഒരു കൂട്ടം ഓര്‍മകളായി....ഒരിക്കലും മരിക്കാത്ത ഇഷ്ടങ്ങളായി എന്നും......


നേര്‍ത്ത നൊമ്പരമായ്............

നിനക്ക് എന്നോട് ഒരു സ്വാര്‍ത്ഥത തോന്നി തുടങ്ങിയപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം  ആയിരുന്നു....
എന്നെ നീ ആരെക്കാളും  സ്നേഹിക്കുന്നു എന്നാ  വിശ്വാസമായിരുന്നു .......
നിന്നെ കാണാനുള്ള വെമ്പലായിരുന്നു എന്നും എന്റെ മനസ്സില്‍.....
ഓരോന്നും  നിനക്ക്  വേണ്ടി  കരുതി  വയ്ക്കാനുള്ള വ്യഗ്രത ആയിരുന്നു...
മഞ്ഞു കട്ടക്കുമേല്‍ സൂര്യന്റെ താപം എന്ന പോല്‍ ഞാന്‍ ഉരുകുകയായിരുന്നു....  

പക്ഷെ നീ...........

ആരിലേക്കും  ഒഴുകാതെ  എന്നെ  തടഞ്ഞു  നിര്‍ത്തുകായായിരുന്നോ   ??
എന്തിനു ??
ഒരിക്കലും  നിനക്ക്  എന്നെ  ചേര്‍ത്ത്  നിര്‍ത്താന്‍  കഴിയില്ല  എന്ന്  അറിയാമായിരുന്നിട്ടും നീ എന്തിനിങ്ങനെ ചെയുന്നു ??
ആര്‍ക്കു  വേണ്ടി ??

നീ ഒന്ന് ഓര്‍ക്കണം.....ഒരിക്കലും  ഞാന്‍ നിന്നെ വിട്ടു പോകില്ല.....
എന്നും........എന്തിനും......ഒരു വിളിപ്പാടകലെ  ഞാന്‍  ഉണ്ടാക്കും....
ഒരു  താങ്ങായ്‌........തണലായ്‌.......നേര്‍ത്ത  നൊമ്പരമായ്.......

നിനക്കൊരു കത്ത് ............

എന്റെ അച്ചൂ ............

അച്ചു നീ എവിടെയാനീ എന്നെ മറന്നോഇനി എന്റെ അരികിലേക്ക് നീ വരില്ലേഎനിക്കാറിയാം നീ എന്നെ മറന്നു... ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ ശരവര്‍ഷം പോലെ നിന്റെ മേല്‍ ചൊരിഞ്ഞപ്പോള്‍ നീ പലതും മറന്നു... പലപ്പോഴും നിന്റെ വാതില്‍ക്കല്‍ എത്തി നോക്കിയിട്ടുണ്ട്,,, അന്നൊന്നും നീ എന്നെ കണ്ടില്ല.. ഒരുപാടു രാത്രികള്‍ ഞാന്‍ കണ്ണിമ ചിമ്മാതെ ഓര്‍ത്തിരുന്നിട്ടുണ്ടു...... പൊട്ടി കരഞ്ഞിട്ടുണ്ട്... ഒന്നും നിന്നെ അറിയിക്കാന്‍ എന്റെ മനസ് അനുവദിച്ചിരുന്നില്ല...

ഒരു പാടു മോഹങ്ങള്‍ എന്റെ മനസ്സില്‍ കൂട്ടി തന്നിട്ടൊടുവില്‍ അതെല്ലാം വെറും പാഴ്  സ്വപ്നങ്ങള്‍ മാത്രമാണെന്നറിഞ്ഞിട്ടും നിന്നെ വെറുക്കാതിരുന്നതാണോ എന്റെ തെറ്റ് ??

നീ പറയാതെ പറഞ്ഞതു പലതും നിന്റെ ഹൃദയത്തിന്റെ ഭാഷയായി ഞാന്‍ കരുതി....... ഒരു പാടു സ്വപ്നങ്ങള്‍ ഞാന്‍ ഒറ്റയ്ക്കു നെയ്തു... എന്നിട്ടൊടുവില്‍ നീ അവളെ സ്നേഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ തുള്ളി പോലും നിന്നെ വേട്ടയാടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല..... എന്നിട്ടും എന്തിനായിരുന്നു എന്നില്‍ നിന്നും  ഒളിച്ചോട്ടം?? മാനസികമായി ഒരു പാടു അടുത്തവര്‍ എന്നു നീ ആവര്‍ത്തിച്ചു പറഞ്ഞതില്‍ കഴമ്പില്ല എന്നു ഞാന്‍ കരുതണോ?? നീ എന്നെ ഒരിക്കലെങ്കിലും അറിഞ്ഞിരുന്നോ??? കാലചക്രത്തിന്റെ വേഗം നീ അറിയുന്നുവോ?? ഇന്നു പലതും ഓര്‍മ്മകളിള്‍ പോലും ഊളിയിട്ടിറങ്ങാന്‍ കഴിയാത്ത വിധം മറഞ്ഞിരിക്കുന്നു അല്ലെ??

 ജനുവരിയില്‍ എന്റെ കല്യാണമാണ്..... ഞാന്‍ നിന്നെ ക്ഷണിക്കയാണ്...  കത്തു കിട്ടുമ്പോഴെങ്കിലും ഓര്‍മ്മയുടെ മൂടുപടം എനിക്കായ് നീ തുറക്കും എന്ന പ്രതീക്ഷയോടെ.........
                                                                               
                                                                         നിന്റെ 
                                                                             ദേവു...




ഒരു വിങ്ങല്‍

അവന്‍ വായ തോരാതെ സംസാരിക്കുന്നതു മനസിന്റെ വിങ്ങല്‍ എന്നെ അറിയിക്കാതിരിക്കാനാണ് എന്നെനിക്കു മനസിലാകുന്നുണ്ടായിരുന്നു......

പക്ഷെ അതൊന്നും അറിഞ്ഞതായി ഞാന്‍ ഭാവിച്ചില്ല........

അറിഞ്ഞിരുന്നില്ല ഞാന്‍ അവന്‍  എന്നെ മനസ്സില്‍ ഇത്രയും താലോലിക്കുന്നു എന്ന സത്യം........

ഒരിക്കല്‍ പോലും........

ഒരു സൂചന പോലും തന്നിട്ടില്ലയിരുന്നു..........എനിക്ക് വന്ന കല്യാണ ആലോചനകള്‍ ഒന്നും അവനൊരു പ്രശ്നമായിരുന്നില്ല.....

അവസാനം കല്യാണ കുറി നീട്ടിയപോള്‍ ആ വിരിഞ്ഞ കണ്ണുകള്‍ നിറഞ്ഞു  തുളുമ്പുന്നത്തു എന്നെ വല്ലാതെ അലട്ടി.....

ഇന്ന് ഒരു പാടു വൈകിയിരിക്കുന്നു.....

ഇനി ഒരിക്കലും ആ ആഗ്രഹം നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനോ എന്റെ ഉള്ളില്‍ ഒരു തേങ്ങല്‍ ..........


കാലം അവന്റെ നൊമ്പരത്തെ സാധൂകരിക്കും... പക്ഷെ എന്റെ മനസിന്റെ വിങ്ങല്‍ ....

Tuesday, November 25, 2014

സ്നേഹത്തിന്റെ മുറിപ്പാടുകൾ ...........

എന്റെ ഹലോ കേട്ടതും അവളുടെ  തൊണ്ട ഇടറി. എന്റെ സുഖമാണോ എന്ന ചോദ്യത്തിനു മറുപടിയായി ഉച്ചത്തിലുള്ള ഒരു നെടുവീർപ്പാണ് എനിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിനു ഒരു പൊട്ടിക്കരച്ചിലാണു ഞാൻ പ്രതീക്ഷിച്ചതു. പക്ഷെ എന്റെ ചിന്തകൾക്കതീതമായി അവൾ ഫോണ്‍ കട്ട്‌ ചെയ്യുകയാണ് ഉണ്ടായതു....

അവൾ എന്റെ കൂട്ടുകാരി എന്നു പറയുന്നതിനേക്കാൾ നല്ലതു അവന്റെ കാമുകി എന്നു പറയുന്നതാവും...

അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു.

ഒരു സൗന്ദര്യപ്പിണക്കം എന്നതിനെ വിശേഷിപ്പികാമോ എന്നെനിക്കറിയില്ല.

പരസ്പരമുള്ള കുറ്റപ്പെടുതലുകൾ കാര്യങ്ങൾ വഷളാക്കി.

രണ്ടായിപ്പിരിഞ്ഞു എന്നു ഞാൻ അറിഞ്ഞപ്പോഴേക്കും അവർ രണ്ടു തലത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്റെ സമാധാന ചർച്ചകൾ അവരുടെ വാശിയേ ഒട്ടും തളർത്തിയിരുന്നില്ല.

അതിൽപ്പിന്നെ അവൾ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.എന്നോടു സംസാരിക്കാനും കൂട്ടാക്കിയില്ല.
എരിതീയിൽ എന്തിനു എണ്ണ എന്ന തോന്നലിൽ ഞാനും അവളെ കുറച്ചു നാൾ കണ്ടില്ല എന്നു നടിച്ചു..

ഇന്നവന്റെ കല്യാണദിവസമാണു....അതെനിക്കവളെ അറിയിച്ചേ തീരൂ....... അവളുടെ കാത്തിരിപ്പു എനിക്ക് അവസാനിപ്പിച്ചേ തീരൂ .......

ജീവഛവമായി......സ്നേഹത്തിന്റെ രക്തസാക്ഷിയായി മാറാൻ ഞാൻ അവളെ അനുവദിക്കില്ല...

ഈ യഥാർത്ഥ്യത്തെ അവൾ അഗീകരിക്കുമോ ???

Tuesday, September 30, 2014

വ്യഥ ............

ഓര്‍മയുടെ നാളം അണഞ്ഞു തുടങ്ങുന്നു...
കൂരിരുള്‍ എന്നെ വാരിപ്പുണരുന്നു...       
മറക്കയാണു  ഞാന്‍ അവനെ മാത്രം..
വെറുക്കയാണു ഞാന്‍ ഇന്നെന്റെ ജീവിതം...   
            ഒടുവിലാക്കരം കൊണ്ട് വരിഞ്ഞെന്റെ ദേഹവും...
            മടിയാതെ ചവിട്ടി ഉടചെന്റെ മനസും...
            എങ്ങുന്നിന്നോ ഓടി അണഞ്ഞു  പോയ്‌....
            കഴുകനെ പോലവന്‍ കൊത്തി   പറിച്ചു പോയ്‌...          
വിശ്വസമര്‍പ്പിച്ചു ഞാനാക്കരങ്ങളില്‍ ....
അശ്രു വീഴാതെ കാത്തീടുമെന്നവന്‍...
അന്നു വഞ്ചിച്ചു  ഞാന്‍ എന്റെ അച്ഛനെ...
ഞ്ചിള്‍ പൂവായ് വാടിക്കരിഞ്ഞു ഞാന്‍.... 
         എന്റെ കുഞ്ഞിനെ പോറ്റി വളര്‍ത്താനായ് ....
            പിച്ചതെണ്ടുന്നു ലോകരെ ഇന്നു ഞാന്‍......
            വിഷം മോന്തി അവനിന്ന് മനുഷ്യനല്ല....
           കുഞ്ഞിനെ കാണാന്‍ കാഴ്ചയില്ല...
പെണ്ണിന്റെ വേദന കാണുന്നുവോ???
ഓര്‍ക്കുക എന്നുമേ എല്ലാവരും....
മാതാപിതാക്കളെ   മക്കരുതേ....
ശാപങ്ങള്‍  ഏല്‍ക്കരുതേ....  

Thursday, August 28, 2014

നിനക്കുള്ള എന്റെ പ്രണയ സമ്മാനം.........

                     പതിവുപോലെ ഇന്നും,,,,,,......... വഴക്കിട്ടത്തിനു ശേഷം ഉള്ള വിലയിരുത്തലുകൾ,വേദനങ്ങൾ എല്ലാം മനസ്സിൽ തളം കെട്ടി നില്കയാണ്.... പതിവിലേറെ മനസ്സിൽ വല്ലാത്ത ഭാരം.... കിടക്കയിലേക്ക് ഞാൻ തല ചായ്ക്കുമ്പോൾ അവന്റെ സാന്നിധ്യം.... മണം.... എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... പലപ്പോഴും മനസിലായിട്ടും ആയില്ല എന്നു നടിച്ച കുറെ കാര്യങ്ങൾ എന്റെ മനസിലേക്കു വന്നു...

എനിക്കറിയാം അവൻ എന്നെ ഒരു പാടു സ്നേഹിക്കുന്നു.... എനിക്ക് അളക്കനാവുന്നതിലും അപ്പുറം... എന്റെ ഹലോ എന്നാ ഒരു വക്കിൽ പോലും അവൻ സംതൃപ്തനാണ്....
പക്ഷെ ഞാനോ പരാതിയും പരിഭവവും ആയി അവനെ വീർപ്പുമുട്ടിക്കുന്നു.... ഞാൻ തീരുമാനിച്ചു അങ്ങനെ ആകാൻ പാടില്ല.... ഇനി വിഷമിപ്പിക്കില്ല എന്നു ഉറപ്പിച്ചു..... എന്റെ ഇഷ്ടത്തെ മുറുകെപിടിച്ചു.....വറ്റാത്ത കണ്ണീരുമായ് അസ്വസ്തമായ മനസോടെ ഞാൻ ഉറങ്ങി......

കണ്ണിലേക്കു ആരോ പ്രകാശ വർഷം ചോരിച്ചു... ഞെട്ടി ഉണർന്നു സമയം 7 മണി.... ഒരു പാടു ലേറ്റ് ആയി എന്നാലും ഇന്നലത്തെ പിണക്കം ഉണ്ടോ എന്നറിയാൻ ഫോണ്‍ എടുത്തു ഡയൽ ചെയ്തു...
കോൾ അറ്റൻഡ് ചെയ്യുന്നില്ല.... വീണ്ടും വീണ്ടും ആവർത്തിച്ചു.... ഒരു പ്രതികരണവും ഇല്ല....
എന്റെ തല ചൂടു പിടിച്ചു തുടങ്ങി.... ടെൻഷൻ കേറി... ഇന്നലത്തെതിന്റെ ബാക്കി കരഞ്ഞു തുടങ്ങി.....

പെട്ടന്നു പോകാൻ റെഡി ആയി.... ആ സമയം ഫോണ്‍ റിംഗ് ചെയ്തു.... സന്തോഷത്താലും ചെറിയ പരിഭാവാത്തലും ഓടി ചെന്നെടുത്തു.... ഹലോ എന്നു പറഞ്ഞതും മറുവശത്തു നിന്നും പരിചയം ഇല്ലാത്ത ശബ്ദം.... അവൻ മെഡിക്കൽ കോളേജിൽ ആണു... എന്തോ അക്സിടെന്റ്റ്.....
കൂടുതൽ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.... ഒരു നിലവിളിയോടെ ഞാൻ കിടക്കയിൽ നിന്നും താഴെ വീണു...
അതൊരു സ്വപ്നമാണെന്നു തിരിച്ചറിയാൻ ഞാൻ നന്നേ പാടു പെട്ടു....

കൈയിൽ പ്ളാസ്റ്റര്‍ ഇട്ടു ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ കൊതിച്ചതു അവനെ ഒരു നോക്കു കാണാനായിരുന്നു....

എന്നെ കാണാൻ അവൻ ഓടിയെത്തി.......ആ സമയത്തെ അവന്റെ നൊമ്പരത്തിൽ കലർന്ന ചിരി കണ്ടു എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു ........ ഈ നിമിഷം മരിച്ചു പോയാലും ഈ ലോകത്തു ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്നു....